മംഗളൂരു: ദക്ഷിണ കന്നഡയിൽ തോടിന് കുറുകെ കെട്ടിയ നടപ്പാലം തകർന്ന് എട്ടു പേർക്ക് പരിക്ക്. പുച്ചമൊഗരുവിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽനിന്ന് ദിവ്യ ഭണ്ഡാര ഘോഷയാത്ര മറ്റൊരിടത്തേക്ക് പോകുവെയായിരുന്നു അപകടം.
തോടിന് കുറുകെ കെട്ടിയ പാലം ആളുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നതാണ്. ഘോഷയാത്ര പോകുമ്പോൾ കൂടുതൽ ആളുകൾ ഒന്നിച്ച് കയറിയപ്പോൾ തകർന്നു വീണതാകാമെന്നാണ് കരുതുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.